ആകാശം പറഞ്ഞത് ...
പാൽ കടലാണെന്ന് തോന്നിടീലും -
പാലാഴിയല്ലിതെന്നോർമ്മ വേണം ...
മിന്നാ മിനുങ്ങെന്നു തോന്നീടിലും -
മിന്നും വിളക്കാണതോർമ്മ വേണം ...
വരികളായ് കരിമുകിൽ കണ്ടുവെന്നാൽ -
കനിയുന്ന തുള്ളികളെയോർമ്മ വേണം...
വിരിയാനൊരുങ്ങുന്ന പീലി കണ്ടാൽ -
നിറമുള്ള സ്വപ്നത്തെയോർത്തീടണം ..
വേഴാമ്പൽ തൻ നാദം കേട്ടിടീലോ -
നോവും പുഴകളേയോർത്തീടണം..
നേരായ മാർഗം തെളിഞ്ഞു നിൽക്കേ-
മുൾവഴികളുണ്ടെന്നതോർത്തീടണം ...
തണലത്തിരിക്കുന്ന നേരമെല്ലാം -
വെയിലത്തോരാളുണ്ടതോർത്തീടണം ...
നിദ്രയിലാണ്ടു കിടക്കുവെന്നാൽ -
നിശ്വാസമുണ്ടെന്നതോർത്തീടണം ..
ചേതന വേറിട്ട ദേഹം കണ്ടാൽ -
നിന്നുടൽ സൃഷ്ടാവിനെയോർത്തീടണം
ജാസ്മിക്കുട്ടി .
